2015, മേയ് 10, ഞായറാഴ്‌ച

ഞാൻ മാവോയിസ്റ്റ്

പതിവുതെറ്റിച്ച് അവൾ ബിരിയാണി വിളമ്പി 
ഒന്നാത്തരം ബീഫ് ബിരിയാണി 
മന്ത്രിയാണെങ്കിലും രുചി കൊതിപ്പിക്കാതിരിക്കുമോ ?
കഴിക്കുന്നതിനിടയിൽ ഒരു പെരുത്ത കഷണം മാറ്റിവെച്ചു
അപ്പൊഴേക്കും അന്വേഷണം 
പോലീസ് വ്യാപിപ്പിച്ചു 
പക്ഷെ;
മന്ത്രിമന്ദിരത്തിനു മുന്നിൽ നിന്നും
കണ്ടെത്തിയ ലഖുലേഖുകൾ 
ഇതിനകം നാട്ടുകാർ വായിച്ചിരുന്നു
അതിനു കാരണക്കാരനെ കണ്ടെത്തിയ 
പോലീസിനെ മന്ത്രി അഭിനന്ദിച്ചു
ലഖുലേഖകൾ കൊണ്ടിട്ടതു തടഞ്ഞില്ലയെന്നു മാത്രമല്ല 
അതു കടിച്ചെടുത്ത് മതിലിനു പുറത്തിട്ട് 
നാട്ടുകാർക്ക് വിതരണവും ചെയ്തത്രെ !
മൂക്കിനു താഴെ നടന്ന കൃത്യം 
ഇതിൽപ്പരമൊരു നാണക്കേടില്ല
പൊസ്റ്റ്മൊർട്ടം നടത്തിയ പോലീസിനെ മന്ത്രി ഞെട്ടിച്ചു 
അങ്ങനെ ബീഫ് ബിരിയാണി കഴിച്ച കാരണത്താൽ 
ആദ്യമായ് ലോകത്തൊരു പട്ടി മരിച്ചു
വാലാട്ടാൻ മാത്രം വിധിക്കപ്പെട്ട 
ആ ജീവിയിൽ തുടങ്ങിയ അന്വേഷണം
വാലാട്ടിത്തന്നെ അവസാനിച്ചു.
മരണശേഷം മാവോയിസ്റ്റായും വാഴ്ത്തപ്പെടുമത്രെ. . .
==============================

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഉത്തരം കിട്ടാത്ത ഒരുതരം രോഗം

പെയ്യാതിരുന്നു പെയ്ത ആ മഴ നനഞ്ഞതാകണം,
വീട്ടിലാകെ കഷ്ട്ടകാലമാണ്. . .

പശുക്കൾക്ക് പനി പിടിപെടുന്നു,
കോഴികളൊക്കെ വിറച്ചു വീഴുന്നു,
പൂച്ചക്കും പട്ടിക്കും തുമ്മലും ചീറ്റലും,
എന്തിനേറെപ്പറയുന്നു;
പാറ്റകൾ പല്ലികൾ എലികൾ ചേരകൾ. . .
എല്ലാവര്ക്കും ഓരോരോ തീരാ രോഗങ്ങൾ. . .

അപ്പോഴും; എനിക്കൊരു രോഗവുമില്ലെന്ന്
അങ്ങനെ ആശ്വസിച്ചിരിക്കെ. . .
ഇപ്പോൾ, സംശയം ഇത്രേയുള്ളൂ;
"സ്വയംഭോഗത്തിലൂടെ പകരുന്ന രോഗമേതാണ്; സർ"
ചോദ്യങ്ങൽക്കൊന്നും പിടികൊടുക്കാത്ത ആ രോഗം.

----------------------------------------------------------

2013, ജനുവരി 14, തിങ്കളാഴ്‌ച

കാടുതീണ്ടല്‍



ഞാനൊരു പാവം കാട്ടുപെണ്ണ്
എന്‍റെ കാട്ടുരുപം കണ്ടവരെന്നെ രാക്ഷസി എന്നുവിളിച്ചു.
അതു കേട്ടു, പാതി ചിരിയുണരും മുന്‍പേ;
ഞൊടിയിടയില്‍ ആരാണ് എന്‍റെ മൂക്കും മുലയും . . .!

അകലെ നിര്‍വികാരമോടെ ചുവന്നുതുടുത്ത അന്തിമാനം
കടലില്‍ കയ്യിട്ടിളക്കി തപ്പിനോക്കുന്നു;ചുറ്റും.
ഏതു രാമനാണ് കളവുപദേശിച്ചത് ?
ഏതു ലക്ഷമണകുമാരനാണ് അരിഞ്ഞുവീഴ്ത്തിയത് ?

പീഡനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ?

എല്ലാം സഹനത്തോടെ പൊറുത്തിട്ടും;
ഇപ്പോഴെന്റെ യോനിയിലേക്കാണല്ലോ,
അവരുടെ നായാട്ടുനോട്ടങ്ങള്‍ ?
കുറച്ചുനിമിഷങ്ങളുടെ സാവകാശമെങ്കിലും . . .

ഒരുവള്‍ നിന്നെ പെറ്റിട്ടപോലെ !
ആശങ്കയുടെയും ജിഗ്നാശയുടെയും നൊമ്പരങ്ങളുടെയും
നടുക്കളത്തിലേക്ക് ഞാനുമെന്റ്റെ കുഞ്ഞിനെ ?
അതിനുശേഷം നിങ്ങള്‍ക്കു കിള ച്ചുഴുതുമാരിക്കാന്‍ തരാം.

പക്ഷെ; ശേഷം തരിശുമാറിടത്തില്‍
തിരയുന്ന കുഞ്ഞിനു ഞാനിനിയെന്തുനല്‍കും ?
രാജകുമാരന്‍മാര്‍ കാടുതീണ്ടിയാല്‍
ഇതിലധികം വരാനിരിക്കുന്നതല്ലേയുള്ളൂ ?

നിന്നെ മോഹിച്ചു വന്നതെന്നു നീ ധരിച്ചു !
യചനയായിരുന്നു; സഹോദരാ ?
പേറ്റുനോവിന്റെ അത്യുന്നതങ്ങളില്‍പ്പെട്ട
ഒരു കാട്ടുപെണ്ണിന്റെ സഹായയാചന

കാടത്തം കാടുവിട്ടകന്നു കിരീടമണിഞ്ഞു
മുലകള്‍ ഇടിച്ചുനിരത്തി യോനി നികത്തി
ഒരു തെങ്ങ് നട്ടിരുന്നെങ്കില്‍ ?
ഒരിക്കലും കുലക്കാത്ത ഒരു കല്പ്പവ്രക്ഷം .

ഇപ്പോഴും ജാനകിമാര്‍ ഒരു വലിയ മഹാമവ്നമായി
കുന്തിച്ചുചിന്തിച്ചു മാറിയിരിക്കുന്നു !
ഇന്നും കുമാരന്‍മാര്‍ കിരീടമില്ലാതെയും കാടുകള്‍ തീണ്ടുന്നു.
ഞങ്ങള്‍ കാട്ടുപെണ്ണുങ്ങളെത്തേടിത്തന്നെ.

==================================

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എന്റെ മാവേലി



നേരമധികം പുലരും മുന്‍പേ ;തോടികടന്നിട-
വഴിയിലേക്കുതിര്‍ന്നു വീണതാരാണ് ?
പൂത്തുബികളോടു ചോദിച്ചതും ;അവര്‍-
കാറ്റിനോടു പിണക്കമെന്നോതിയകന്നു .
കുറ്റിച്ചൂലുകൊണ്ട് അമ്മ കുറേനേരം കുത്തി
വിളിച്ചിട്ടും ചുരുണ്ടുകുടിത്തന്നെ
നെറ്റിയില്‍ പുക്കളപ്പൊട്ടിടാത്തതിന്റെ
പരിഭവംകാണും;മുറ്റം മോഹിച്ചിരുന്നുമില്ല .

ചെടികള്‍ മുന്‍പേ പറഞ്ഞിരുന്നത്രെ ?
ഞങ്ങളിനി പുഞ്ചിരിവിടര്‍ത്തുകയില്ലെന്ന് !
ചിരിമായും മുന്‍പേ, ഇറുത്തെടുത്തു കൊതി-
മാറിയില്ലേ;ഇനി പിഴുതെറിഞ്ഞാലും നാട്യമില്ല?

പിന്നില്‍ പുകപറത്താതെ കഴുത്തുനീട്ടി ചിമ്മിനി-
പിറു പിറുത്തെറിയുന്നത്‌ വീടിന്റെ വിഷമം;
കരിയില്‍ കുളിക്കാത്ത അടുപ്പുകല്ലിന്റെ നൊമ്പരം;
ഓര്‍മ്മകലുടെ വേരറുത്തതിനാല്‍,എത്ര എളുപ്പം

പറമ്പിലെ വാഴകള്‍ കൈകള്‍ നീട്ടിവിളിക്കുന്നു
ഈ കൈകള്‍ വെട്ടിയെടുക്കാന്‍ സമ്മതമത്രെ
ഇല്ല;നിങ്ങള്‍ക്കു നോവുമെന്നു കളവു പറഞ്ഞു
വഴിനോക്കി നടക്കാനോതി കരംകവര്‍ന്നെടുത്തതും
പിന്നോട്ട് നോക്കി മുന്നോട്ടു പിച്ചവെച്ചു വീണ്ടും

പുതുപുത്തന്‍ ചേലകള്‍ തിരുകി നിറവയറുമായ്
കടയുടെ വാതില്‍ തുറന്നു തന്ന ഓലക്കുടക്കാരന്‍-
കുടവയറന്‍ ബഹുകേമം "ദേ ഇതല്ലേ മാവേലി ? "
"ഇന്നാണു കുഞ്ഞേ ഓണം" നിര്‍വികാരം മാത്രം !
നോട്ടം ഇരുവശങ്ങളിലേക്കും ഉഴിഞ്ഞെറിഞ്ഞ്;
കുഞ്ഞുചൂണ്ടുവിരല്‍ അമ്മ പിടിച്ചുതാഴ്ത്തി.

പുസ്തകത്താളുകളിലെ ചില ചുക്കിച്ചുളുങ്ങിയ ചിത്രങ്ങള്‍...
പൂക്കളം,ഊഞ്ഞാല്‍,ഓണസദ്യ,ഓണപ്പുടവ,ഓണക്കളികള്‍.....

തിരികെ വരുമ്പോള്‍ മാവേലി സ്വകാര്യമോതി
"പുത്തനിട്ടിരിക്കണം" കുടവയര്‍ ഒന്നമര്‍ത്തി തിരുമ്മി
"ഇത് ഓണക്കളിയാണു കുഞ്ഞേ"
ഇന്നത്തെ അന്നമെന്നമ്മയുടെ ആത്മഗതവും

"ഇതാണോമ്മേ ഓണസദ്യ " നല്ല നനവ്‌
"വീടായവീടെല്ലാം കയറി ഓണമിങ്ങെത്തിയപ്പോഴേക്കും
നേരം വൈകിയതാ കുഞ്ഞേ; ഇത്ര രാത്രിയില്‍. . . . "
ചിലവരികള്‍ പൂര്‍ത്തിയാകാറില്ലല്ലോ . . . ?

ഇന്നും ഇരുളിലേക്കുതലപുഴ്ത്തി ഉണര്‍ന്നിരിക്കും
ഓണനിലാവു ചൂടിയ കറുത്തകുട മടക്കി
എന്റെ മാവേലി വരുന്നതും കാത്ത്

വിയര്‍ത്തൊലിച്ച വെയിലോട്ടിയ ഉടഞ്ഞ വയറ്‌
ഒരു പകലത്രയും എങ്ങനെ നിറച്ചുനിര്‍ത്തിയാണ്
അച്ഛന്‍ മാവേലിയാടിയാതെന്ന്‌ ഇന്നും . . .

"മുന്‍പേ അച്ഛനെയും ആരോ ചവുട്ടിതാഴ്ത്തിയിരുന്നത്രേ"
ഇരുളില്‍ നിന്ന് ഒരു നേര്‍ത്ത ഗദ്ഗതം ?
"അത് ആരും അറിയാത്ത രഹസ്യം "
അതോ അതായിരുന്നോ വിശപ്പും അന്നവും ?
-------------------------------------------------------------------

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

അപ്പന്റെ വിക്രിതി

പുരമേഞ്ഞ ഓലകളോടൊപ്പം
അടുപ്പുകള്ളിനുല്ലേക്ക് പച്ചക്ക്
തലനീട്ടിവെച്ച ചൂട്ടും കൊതുമ്പും
ചോരക്കറ പിടിച്ച ഉത്തരവും കഴുക്കോലും

കാറ്റൊരു കല്ലെടുത്തെറിഞ്ഞതും
നിറഞ്ഞ മഴക്കാറുകള്‍ പൊട്ടിയോഴുകി
ഭിത്തികളും മണ്‍തറയും അലിഞ്ഞു
മണ്ണും മണലും തടത്തിലേക്ക് . . .

തിരികെ കിട്ടിയ ഓലയും തടിയും
ചുട്ടും കൊതുമ്പും കുട്ടിയിനക്കി
അപ്പനോന്നു ചിരിച്ചതും
തെങ്ങ് പച്ചിച്ചു കായ്ച്ചു തുടങ്ങി
വേരുകള്‍ ആഴ്ന്നിറങ്ങാന്‍ ‍
അപ്പന്‍ നെഞ്ചു തിരുമ്മിക്കൊടുത്തു

കുഴിമാടം മുടുംവരെ
അപ്പന്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല ?
തെങ്ങുകള്‍ കയ്ക്കതിരുന്നിട്ടുമില്ല ?

ഇന്ന് തല ചായ്ക്കാന്‍ കൂരയില്ലെങ്കിലും
വയരോട്ടാതെ കുടലുകരിയാതെ
കള്ളും കരിക്കും മതിയവോലമുണ്ട്
അപ്പന്റെ ഒരു വിക്രിതിയേ, അല്ലാതെന്ത പറയ്ക ?
-----------------------------------------------

2012, മേയ് 20, ഞായറാഴ്‌ച

കൊടി പാറട്ടെ; ചുവന്നു തന്നെ ?

----------------------------------------------------

ആശയമത്സരം നിരാശാജനകം!
അധിപത്യത്തിനായുധം മതി .

രക്തസാക്ഷിനിധിയുണ്ടേറെ,
അധിലധികം ബൌദ്ധിക ദാരിദ്രവും.

ഒപ്പം നിന്നെഴുതാനാരുമില്ല !
ചികഞ്ഞു ചിന്തിക്കാനും !

പണ്ടുചെയ്ത്തതും പാളേല്‍തൂറിയതും. . .
ഇനി ചോരകൊണ്ട് നനക്കണം ;
നിറം മങ്ങാതെ കൊടി പാറട്ടെ ,

നെഞ്ചറുത്ത് പിടയുന്നുടലുപിഴിഞ്ഞ് . . .
ഇവിടാവേശവും അവിടെഭയവും; ഒടുവില്‍
തെരുവോരം നിറയെ രക്തസാക്ഷികളും .

ഇന്നലെ ചിരിച്ചുകള്ളുകുടിച്ചുപിരിഞ്ഞപ്പോഴും,
അയാളറിഞ്ഞില്ല; നമ്മള്‍ തന്നെ നമ്മളിലോരാളെ?
മറ്റാരുമറിയാതെ ; ഇതല്ലേ സ്വയം പര്യാപ്തത !

മറുചേരിയിലെ ഉയിരാണെങ്കില്‍,
ലക്ഷം കൊടുത്തും ലക്ഷ്യം നേടണം. . .
പുറംജോലിക്കരാര്‍;ഇതല്ലേ ആഗോളവത്കരണം!

പുതു പ്രത്യയശാസ്ത്ര പ്രതിപ്രവര്‍ത്തനം ?
നിറം മായാതെ കൊടി പാറട്ടെ ;ചുവന്നു തന്നെ ?

--------------------------------------

2012, മാർച്ച് 23, വെള്ളിയാഴ്‌ച

നിറഭേദങ്ങള്‍

പ്രിയമുള്ളവളെ,
പ്രാണനില്‍പ്പോലും കൊതിയില്ലെനിക്കു നിന്‍
പാല്‍പ്പുഞ്ചിരി,അതിലേറെയിഷ്ടം.

ഇടനെഞ്ചു തുരന്നു ചങ്കു പിഴിഞ്ഞു
ഞാന്‍ കൊടുത്തത്
ഒരു കുമ്പിള്‍ ചോരയായിരുന്നു.

തീഷ്ണദൃഷ്ടിയെറിഞ്ഞു ധൃതിയില്‍
ചെഞ്ചായം കലക്കിയതിന്നെന്തിനാണെന്നും ?

പ്രക്ഷോഭമൊട്ടുമില്ലാതെ ഞാന്‍ വീണ്ടും കൊടുത്തു.
ഉണങ്ങിവരണ്ട നീരുവറ്റിയ ക്ഷിതഹൃദയം-
പറിച്ചെടുത്തു കൊടുക്കുമ്പോഴും
പിന്നെയും പുശ്ച്ഭാവം ?

ഇതു ഹൃദയമേയല്ല
ഹൃദയതിനു നിറമുണ്ടുപോലും ; പരിഷ്കൃത നിറം ?

നീ നിന്റെ ചിരിയുടെ നിറങ്ങലേറെ
തിരിച്ചറിയിച്ചതിനു നന്ദി.
പുഞ്ചിരിയുടെ മിന്നലേറ്റു പുളയുമ്പോള്‍
കറുത്ത കണ്ണടയില്ലാതെ
ചെറു കിനാവുപോലും കാണുവതെങ്ങനെ ഞാന്‍

ഇനി ആകാശത്തിന്നകലെ
മിന്നി മിന്നി കണ്‍ചിമ്മി
മഴവില്ലിനോട്‌ നിറം കടം വാങ്ങി
ഞാന്‍ കാത്തിരിക്കാം
ഉടുതുണിയും,ഉടലുമുരിഞ്ഞ്
ഈറനോടെ,നിറഭേദങ്ങളോടെ
നീ വരും വരേയ്ക്കും.

എങ്കിലും പ്രിയമുള്ളവളേ;
പ്രാണനില്‍പ്പോലും കൊതിയില്ലെനിക്കു നിന്‍
പാല്‍പ്പുഞ്ചിരി,അതിലേറെ ഭയം
തീ ഭയം !
------------------------------------------------------------------------------

കവിതയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

കണ്ണുകള്‍. . !

---------------------------------------------------
വേനല്‍ ;
ചുട്ടുപൊള്ളുന്ന കനത്ത ചൂട്
ദഹിച്ചലയുന്ന പുഴമീനുകള്‍‍.

ഒരു ചെറുതുള്ളിപോലും
തളര്‍ന്നു വീണുടയരുത് .
ഇനിയൊരു കണ്ണുപോലും
ഇങ്ങനെ ചുവന്നോലിച്ച്.....

ചുറ്റും;
കറുത്ത കരടികള്‍‍ മണത്തുമണത്ത് . . .
ഫണങ്ങളുടെ ശീല്‍ക്കാര സ്വരങ്ങളും

ഇന്നിനി;
തിമിരം ബാധിച്ച കണ്ണടയിലൂടെ
കാര്യമായിട്ടൊന്നും. . .

ചടുലമിഴികള്‍ ‍. . . !

കാഴ്ച്ചയുടെ കുന്തമുന
കണ്ണുകളുടെ ഗര്‍ഭപാത്രത്തിലേക്ക്
പരസ്യബീജങ്ങള്‍‍ കുത്തി നിറച്ചു.
തെരുവോരത്തു വീണ്ടും കവച്ചുവെച്ച . . . .

ചുവരുകളിലോക്കെയും ലേലങ്ങളുടെയും,
സൗജന്യങ്ങളുടെയും ചില ജൈവചിത്രങ്ങള്‍ ‍ ?

പുരികങ്ങളെ കയ്യൊഴിഞ്ഞ കണ്ണുകള്‍, ‍
ഉമ്മവെച്ചുമ്മവെച്ച് . . .

കനത്ത വേനലിലും വറ്റാതെ
തുളുമ്പിനില്‍ക്കുന്ന ചുവന്ന തടാകം . . . !

തീരത്ത് ;
ചായം ഒലിച്ചിറങ്ങിയ ചിത്രങ്ങളോടൊപ്പം,
ചുവരുകളുടെ അടിവസ്ത്രവും ആരോ. . . ?
ദാഹം തീരുവോളം ?.
-----------------------------------------------------------

കവിത വായിക്കു ; അഭിപ്രായം പറയു .

സസ്നേഹം;
കണ്ണന്‍ തട്ടയില്‍

2010, ഡിസംബർ 15, ബുധനാഴ്‌ച

ഒരു സംശയം ?

---------------------------------------
ആദ്യമായ്,
ഉള്ളുതുരന്നെഴുതിയ വാക്കിന്
നിന്റെ അതേ മുഖം.
വിരലുകള്‍ വിറച്ചിരുന്നു.

വാഴക്കൂമ്പിലിരുന്ന്
ആര്‍ത്തിയോടെ
തേന്‍ നുകരുന്ന കുരുവികള്‍.

ലോല ചര്‍മങ്ങളെ,
ഞെരുടിയമര്‍ത്തുമ്പോള്‍
എന്തൊരാവേശം !

പക്ഷെ. . . . .
മോങ്ങുന്ന മനസിനു
നീ പകര്‍ന്നതു
പേ പിടിച്ച തുള്ളികള്‍.

വീണ്ടും വീണ്ടും
വലാട്ടിവന്നിട്ടും. . . . ?

ചങ്ങലക്കിട്ട ചങ്കിലിരുന്ന്,
കല്ലേറുകൊണ്ട്,
ചിലതു പഴുത്തളിയുന്നു.

പൊട്ടിയകലുന്ന പട്ടങ്ങളെപ്പോലെ,
അതിര്‍ത്തി വിട്ടകലുന്ന വാക്കുകള്‍.
നാനാര്‍ത്ഥതലങ്ങളിലെത്തി,
ഉടുതുണി ഉരിഞ്ഞു പല്ലിളിച്ച്. . .

ഓമനേ, ഒരു സംശയം, !
നിനക്കുതന്നെയോ
ഞാനെന്റെ ചങ്കു
പകുത്തുതന്നത്. . . . . !
--------------------------------------------
കവിത വായിക്കു ; അഭിപ്രായം പറയു