---------------------------------------------------
വേനല്‍ ;
ചുട്ടുപൊള്ളുന്ന കനത്ത ചൂട്
ദഹിച്ചലയുന്ന പുഴമീനുകള്‍.
ഒരു ചെറുതുള്ളിപോലും
തളര്‍ന്നു വീണുടയരുത് .
ഇനിയൊരു കണ്ണുപോലും
ഇങ്ങനെ ചുവന്നോലിച്ച്.....
ചുറ്റും;
കറുത്ത കരടികള്‍ മണത്തുമണത്ത് . . .
ഫണങ്ങളുടെ ശീല്ക്കാര സ്വരങ്ങളും
ഇന്നിനി;
തിമിരം ബാധിച്ച കണ്ണടയിലൂടെ
കാര്യമായിട്ടൊന്നും. . .
ചടുലമിഴികള്‍ . . . !
കാഴ്ച്ചയുടെ കുന്തമുന
കണ്ണുകളുടെ ഗര്‍ഭപാത്രത്തിലേക്ക്
പരസ്യബീജങ്ങള്‍ കുത്തി നിറച്ചു.
തെരുവോരത്തു വീണ്ടും കവച്ചുവെച്ച . . . .
ചുവരുകളിലോക്കെയും ലേലങ്ങളുടെയും,
സൗജന്യങ്ങളുടെയും ചില ജൈവചിത്രങ്ങള്‍ ?
പുരികങ്ങളെ കയ്യൊഴിഞ്ഞ കണ്ണുകള്‍,
ഉമ്മവെച്ചുമ്മവെച്ച് . . .
കനത്ത വേനലിലും വറ്റാതെ
തുളുമ്പിനില്ക്കുന്ന ചുവന്ന തടാകം . . . !
തീരത്ത് ;
ചായം ഒലിച്ചിറങ്ങിയ ചിത്രങ്ങളോടൊപ്പം,
ചുവരുകളുടെ അടിവസ്ത്രവും ആരോ. . . ?
ദാഹം തീരുവോളം ?.
-----------------------------------------------------------
കവിത വായിക്കു ; അഭിപ്രായം പറയു .
സസ്നേഹം;
കണ്ണന് തട്ടയില്‍
2010, ഡിസംബർ 20, തിങ്കളാഴ്ച
2010, ഡിസംബർ 15, ബുധനാഴ്ച
ഒരു സംശയം ?
---------------------------------------
ആദ്യമായ്,
ഉള്ളുതുരന്നെഴുതിയ വാക്കിന്
നിന്റെ അതേ മുഖം.
വിരലുകള്‍ വിറച്ചിരുന്നു.
വാഴക്കൂമ്പിലിരുന്ന്
ആര്‍ത്തിയോടെ
തേന്‍ നുകരുന്ന കുരുവികള്‍.
ലോല ചര്‍മങ്ങളെ,
ഞെരുടിയമര്‍ത്തുമ്പോള്‍
എന്തൊരാവേശം !
പക്ഷെ. . . . .
മോങ്ങുന്ന മനസിനു
നീ പകര്‍ന്നതു
പേ പിടിച്ച തുള്ളികള്‍.
വീണ്ടും വീണ്ടും
വലാട്ടിവന്നിട്ടും. . . . ?
ചങ്ങലക്കിട്ട ചങ്കിലിരുന്ന്,
കല്ലേറുകൊണ്ട്,
ചിലതു പഴുത്തളിയുന്നു.
പൊട്ടിയകലുന്ന പട്ടങ്ങളെപ്പോലെ,
അതിര്‍ത്തി വിട്ടകലുന്ന വാക്കുകള്‍.
നാനാര്‍ത്ഥതലങ്ങളിലെത്തി,
ഉടുതുണി ഉരിഞ്ഞു പല്ലിളിച്ച്. . .
ഓമനേ, ഒരു സംശയം, !
നിനക്കുതന്നെയോ
ഞാനെന്റെ ചങ്കു
പകുത്തുതന്നത്. . . . . !
--------------------------------------------
ആദ്യമായ്,
ഉള്ളുതുരന്നെഴുതിയ വാക്കിന്
നിന്റെ അതേ മുഖം.
വിരലുകള്‍ വിറച്ചിരുന്നു.
വാഴക്കൂമ്പിലിരുന്ന്
ആര്‍ത്തിയോടെ
തേന്‍ നുകരുന്ന കുരുവികള്‍.
ലോല ചര്‍മങ്ങളെ,
ഞെരുടിയമര്‍ത്തുമ്പോള്‍
എന്തൊരാവേശം !
പക്ഷെ. . . . .
മോങ്ങുന്ന മനസിനു
നീ പകര്‍ന്നതു
പേ പിടിച്ച തുള്ളികള്‍.
വീണ്ടും വീണ്ടും
വലാട്ടിവന്നിട്ടും. . . . ?
ചങ്ങലക്കിട്ട ചങ്കിലിരുന്ന്,
കല്ലേറുകൊണ്ട്,
ചിലതു പഴുത്തളിയുന്നു.
പൊട്ടിയകലുന്ന പട്ടങ്ങളെപ്പോലെ,
അതിര്‍ത്തി വിട്ടകലുന്ന വാക്കുകള്‍.
നാനാര്‍ത്ഥതലങ്ങളിലെത്തി,
ഉടുതുണി ഉരിഞ്ഞു പല്ലിളിച്ച്. . .
ഓമനേ, ഒരു സംശയം, !
നിനക്കുതന്നെയോ
ഞാനെന്റെ ചങ്കു
പകുത്തുതന്നത്. . . . . !
--------------------------------------------
കവിത വായിക്കു ; അഭിപ്രായം പറയു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)