2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

അപ്പന്റെ വിക്രിതി

പുരമേഞ്ഞ ഓലകളോടൊപ്പം
അടുപ്പുകള്ളിനുല്ലേക്ക് പച്ചക്ക്
തലനീട്ടിവെച്ച ചൂട്ടും കൊതുമ്പും
ചോരക്കറ പിടിച്ച ഉത്തരവും കഴുക്കോലും

കാറ്റൊരു കല്ലെടുത്തെറിഞ്ഞതും
നിറഞ്ഞ മഴക്കാറുകള്‍ പൊട്ടിയോഴുകി
ഭിത്തികളും മണ്‍തറയും അലിഞ്ഞു
മണ്ണും മണലും തടത്തിലേക്ക് . . .

തിരികെ കിട്ടിയ ഓലയും തടിയും
ചുട്ടും കൊതുമ്പും കുട്ടിയിനക്കി
അപ്പനോന്നു ചിരിച്ചതും
തെങ്ങ് പച്ചിച്ചു കായ്ച്ചു തുടങ്ങി
വേരുകള്‍ ആഴ്ന്നിറങ്ങാന്‍ ‍
അപ്പന്‍ നെഞ്ചു തിരുമ്മിക്കൊടുത്തു

കുഴിമാടം മുടുംവരെ
അപ്പന്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല ?
തെങ്ങുകള്‍ കയ്ക്കതിരുന്നിട്ടുമില്ല ?

ഇന്ന് തല ചായ്ക്കാന്‍ കൂരയില്ലെങ്കിലും
വയരോട്ടാതെ കുടലുകരിയാതെ
കള്ളും കരിക്കും മതിയവോലമുണ്ട്
അപ്പന്റെ ഒരു വിക്രിതിയേ, അല്ലാതെന്ത പറയ്ക ?
-----------------------------------------------