2013, ജനുവരി 14, തിങ്കളാഴ്‌ച

കാടുതീണ്ടല്‍



ഞാനൊരു പാവം കാട്ടുപെണ്ണ്
എന്‍റെ കാട്ടുരുപം കണ്ടവരെന്നെ രാക്ഷസി എന്നുവിളിച്ചു.
അതു കേട്ടു, പാതി ചിരിയുണരും മുന്‍പേ;
ഞൊടിയിടയില്‍ ആരാണ് എന്‍റെ മൂക്കും മുലയും . . .!

അകലെ നിര്‍വികാരമോടെ ചുവന്നുതുടുത്ത അന്തിമാനം
കടലില്‍ കയ്യിട്ടിളക്കി തപ്പിനോക്കുന്നു;ചുറ്റും.
ഏതു രാമനാണ് കളവുപദേശിച്ചത് ?
ഏതു ലക്ഷമണകുമാരനാണ് അരിഞ്ഞുവീഴ്ത്തിയത് ?

പീഡനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ?

എല്ലാം സഹനത്തോടെ പൊറുത്തിട്ടും;
ഇപ്പോഴെന്റെ യോനിയിലേക്കാണല്ലോ,
അവരുടെ നായാട്ടുനോട്ടങ്ങള്‍ ?
കുറച്ചുനിമിഷങ്ങളുടെ സാവകാശമെങ്കിലും . . .

ഒരുവള്‍ നിന്നെ പെറ്റിട്ടപോലെ !
ആശങ്കയുടെയും ജിഗ്നാശയുടെയും നൊമ്പരങ്ങളുടെയും
നടുക്കളത്തിലേക്ക് ഞാനുമെന്റ്റെ കുഞ്ഞിനെ ?
അതിനുശേഷം നിങ്ങള്‍ക്കു കിള ച്ചുഴുതുമാരിക്കാന്‍ തരാം.

പക്ഷെ; ശേഷം തരിശുമാറിടത്തില്‍
തിരയുന്ന കുഞ്ഞിനു ഞാനിനിയെന്തുനല്‍കും ?
രാജകുമാരന്‍മാര്‍ കാടുതീണ്ടിയാല്‍
ഇതിലധികം വരാനിരിക്കുന്നതല്ലേയുള്ളൂ ?

നിന്നെ മോഹിച്ചു വന്നതെന്നു നീ ധരിച്ചു !
യചനയായിരുന്നു; സഹോദരാ ?
പേറ്റുനോവിന്റെ അത്യുന്നതങ്ങളില്‍പ്പെട്ട
ഒരു കാട്ടുപെണ്ണിന്റെ സഹായയാചന

കാടത്തം കാടുവിട്ടകന്നു കിരീടമണിഞ്ഞു
മുലകള്‍ ഇടിച്ചുനിരത്തി യോനി നികത്തി
ഒരു തെങ്ങ് നട്ടിരുന്നെങ്കില്‍ ?
ഒരിക്കലും കുലക്കാത്ത ഒരു കല്പ്പവ്രക്ഷം .

ഇപ്പോഴും ജാനകിമാര്‍ ഒരു വലിയ മഹാമവ്നമായി
കുന്തിച്ചുചിന്തിച്ചു മാറിയിരിക്കുന്നു !
ഇന്നും കുമാരന്‍മാര്‍ കിരീടമില്ലാതെയും കാടുകള്‍ തീണ്ടുന്നു.
ഞങ്ങള്‍ കാട്ടുപെണ്ണുങ്ങളെത്തേടിത്തന്നെ.

==================================

5 അഭിപ്രായങ്ങൾ: